Mission News
Mission News
Saturday, 05 Jul 2025 00:00 am
Mission News

Mission News

 

 

തിരുവനന്തപുരം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എക്സ്റ്റാബിളിഷ്മെൻ്റ് വിഭാഗത്തിലെ സീനിയർ സൂപ്രണ്ടും കെ.ജി.ഒ.എയുടെ പബ്ലിക്ക് ഓഫീസ് ഏരിയ സെക്രട്ടറിയുമായ ഇ.ഷാനവാസിന്, കാരണം കാണിക്കൽ നോട്ടീസ് നൽക ണമെന്ന് വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ ഫയലിൽ കുറിച്ചു. സർവ്വിസ് കാര്യങ്ങളെ കുറിച്ചും വിവരവകാശ നിയമത്തെ പറ്റിയും അടിസ്ഥാന ധാരണയില്ലാത്ത ഇ.ഷാനവാസ് വകുപ്പ് ആസ്ഥാനത്ത് ചട്ടവിരുദ്ധ പ്രവർത്തനങ്ങളും സ്വജനപക്ഷപാതവും തുടർക്കഥയാക്കിയപ്പോഴാണ് ഡയറക്ടർക്ക് ഫയലിൽ ഇടപെടേണ്ടി വന്നത്. വിവരവകാശ പ്രവർത്തകൻ കാഞ്ഞിരവേലി തമ്പാന് പട്ടികജാതി വികസന വകുപ്പ് ആസ്ഥാനത്ത് നിന്ന് ലഭിച്ച വിവരവകാശ മറുപടിയിലാണ് ഈ കുറിപ്പ് ഉള്ളത്.


ജീവനക്കാർക്ക് ഇടയിൽ കൊലവിളി പ്രസംഗത്തിന് കുപ്രസിദ്ധനായ
ഇ. ഷാനവാസ് വകുപ്പ് ആസ്ഥാനത്തെ എക്സ്റ്റാബിളിഷ്മെൻ്റ് വിഭാഗത്തിൽ ജോലിയിൽ  പ്രവേശിച്ചത് മുതൽ എക്സ്റ്റാബിളിഷ്മെൻ്റ് വിഭാഗത്തിലെ കാര്യങ്ങൾ താറുമാറാവുകയായിരുന്നു.2017 ൽ സർക്കാർ എല്ലാ വകുപ്പുകളിലും പൊതുസ്ഥലം മാറ്റം ഓൺലൈനിൽ മതിയെന്ന് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും 2025 ലും പട്ടികജാതി വികസന വകുപ്പിൽ അത് നടപ്പായിട്ടില്ല തദേശ്വസ്വയം ഭരണം റവന്യൂ, ട്രഷറി, പഞ്ചായത്ത്, എന്നിങ്ങനെ വലിയ വകുപ്പുകളിൽ ഓൺലൈൻ സ്ഥലംമാറ്റം യാഥാർത്ഥ്യമായെങ്കിലും, പട്ടികജാതി വികസന വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റ സോഫ്ററ് വെയറായ സ്പാർക്കിന്റെ നോഡൽ ഓഫീസറായ ഇ. ഷാനവാസിൻ്റെ താൽപ്പര്യ കുറവാണ് വകുപ്പിൽ അത് യഥാർത്ഥമാവാത്തതിൻ്റെ കാരണം.
 
കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ഡയറക്ടർ ഫയലിൽ കുറിപ്പ് എഴുതിയിട്ട് മാസം മൂന്ന് കഴിഞ്ഞെങ്കിലും തൻ്റെ സ്വാധീനം ഉപയോഗിച്ച് ഷാനവാസ് അച്ചടക്കനടപടി തടഞ്ഞിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് ആശ്രിത നിയമനം വഴി സർവ്വിസിൽ പ്രവേശിച്ച ഷാനവാസ് എൽ.ഡി ക്ലാർക്ക് തസ്തികളുടെ ആനുപാതികം കുറച്ച് വകുപ്പിൽ പി.എസ്.സി നിയമനം അട്ടിമറിക്കാനും ശ്രമങ്ങൾ തുടരുകയാണ്. 
ഓൺലൈൻ പൊതു സ്ഥലംമാറ്റം യാഥാർത്ഥ്യമായാൽ ജീവനക്കാരുടെ മേൽ ഉള്ള സംഘടനകളുടെയും തൻ്റെയും സ്വാധീനം നഷ്ട്ടപ്പെടും എന്ന ആശങ്കയാണ് ഷാനവാസിന്. ഒറ്റപ്പാലം പട്ടികജാതി വികസന ഓഫീസർ അഡ്മിനിസ്ട്രറ്റിവ് ട്ര ബൂണലിൽ പോയി വകുപ്പിൽ ഓൺലൈനായി പൊതു സ്ഥലം മാറ്റം നടത്തണമെന്ന് ഉത്തരവ് വാങ്ങി വർഷം ഒന്ന് കഴിഞ്ഞിട്ടും ഷാനവാസ് ഉദാസീന നടപടികൾ തുടരുകയാണ്. ഷാനവാസ് മൂലം വകുപ്പിലെ ജീവനക്കാർക്ക് അർഹിച്ച സ്ഥലംമാറ്റവും സ്ഥാനകയറ്റവും ലഭിക്കാത്ത സാഹചര്യമാണ്.