തിരുവനന്തപുരം അരുവിക്കരയിൽ വീട് കുത്തി തുറന്ന് പട്ടാപ്പകൽ മോഷണം

എട്ടുലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവൻ സ്വർണവുമാണ് മോഷണം പോയത്. ജയ്ഹിന്ദ് ടിവി ടെക്നിക്കൽ വിഭാഗം ആർ മുരുകന്‍റേയും ഭക്ഷ്യസുരക്ഷ വിഭാഗം റിസർച്ച് ഓഫീസർ രാജി പി ആറിന്‍റേയും വീട്ടിലാണ് മോഷണം നടന്നത്.

രാജിയുടെ വസ്തു വിറ്റ തുകയും വീട്ടിൽ സൂക്ഷിച്ച 32 പവൻ സ്വർണവുമാണ് നഷ്ടപ്പെട്ടത്. വീടിന്‍റെ പ്രധാന വാതിൽ കുത്തി തുറന്നായിരുന്നു മോഷണം. ബെഡ്റൂമിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കവർന്നത്. ഭാര്യയും ഭർത്താവും ജോലിക്കും മകൾ സ്കൂളിലും പോയിരുന്ന സമയത്താണ് സംഭവം.

ഇന്ന് രാവിലെ 11 മണിയോടെ രണ്ട് പേർ മതിൽ ചാടി സഞ്ചിയും തുക്കി കാറിൽ പോകുന്നത് കണ്ട അയൽവാസി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് കിടക്കുന്നത് കാണുന്നത്. അരുവിക്കര പോലീസും ഡോഗ് സ്ക്വാഡ് ഫോറൻസിക് പരിശോധന നടത്തി. തലസ്ഥാനത്ത് അടുത്ത കാലത്ത് പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകളിൽ മോഷണം പതിവാണ്


Comment As:

Comment (0)