തുമ്പൂർമുഴിയിൽ കാടിനു ള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.

നെടുമ്പാശ്ശേരി : അതിരപ്പിള്ളി തുമ്പൂർമുഴിയിൽ  കാടിനുള്ളിൽ യുവതിയെ കൊന്നു തള്ളിയ സുഹൃത്തായ യുവാവ് അറസ്റ്റിൽ.  പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ അഖിൽ എന്ന യുവാവിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു.   
        രാത്രി പന്ത്രണ്ടരയോടെയാണ് തുമ്പൂർമുഴി വനമേഖലയിലെ പത്ത് എന്ന ഭാഗത്ത് മുളങ്കാടുകൾക്കിടയിലെ പാറക്കൂട്ടത്തിൽ നിന്നും ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു.
        ഇക്കഴിഞ്ഞ 29 മുതൽ ആതിരയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയായിരുന്നു. ആതിരയെ കണ്ടെത്താർ ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളും പ്രചരിപ്പിച്ചിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം അഖിലിനൊപ്പം കാറിൽ പോകുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് കാലടി പോലീസ് അഖിലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ നിന്നുമാണ് ആതിരയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മുതദേഹം കണ്ടെത്തുകയായിരുന്നു. തുടർ നടപടികൾ സ്വീകരിച്ച്, മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി


Comment As:

Comment (0)