മുല്ലപ്പെരിയാറിൽ നിർമാണ പ്രവർത്തനം തമിഴ്നാടിൻ്റെ നീക്കം തടയണം'ജനസംരക്ഷണ സമിതി

 

തൊടുപുഴ: മുല്ലപ്പെരിയാർ അണ ക്കെട്ടിന്റെ ബലപ്പെടുത്തൽ എന്ന പേരിൽ നിർമാണസാധനങ്ങൾ എത്തിക്കാനുള്ള തമിഴ്‌നാട് സർ ക്കാരിന്റെ നടപടി ദുരൂഹത ഞ്ഞതാണെന്നും ഇത് അനുവദി ക്കരുതെന്നും മുല്ലപ്പെരിയാർ ജ നസംരക്ഷണ സമിതി ആവശ്യ പ്പെട്ടു.

കഴിഞ്ഞയാഴ്ച്‌ച ബലക്ഷയം പരിശോധിക്കാൻ ചെന്ന മേൽ നോട്ട സമിതിക്ക് സഹായങ്ങൾ നൽകാതെയും നിസഹകരിച്ചും നിലപാടെടുത്ത തമിഴ്‌നാട് സർ ക്കാർ സമിതിയെ തിരിച്ചയയ്ക്കു കയാണ് ചെയ്തത്. 2012 ന് ശേ

ഷം ഫലപ്രദമായ പരിശോധന നടത്തിയിട്ടില്ലാത്ത അണക്കെട്ടി ൻ്റെ നിലവിലെ അവസ്ഥ പരി ശോധിക്കാനും ബലക്ഷയം പഠി നിറക്കുവാനും കേന്ദ്രജലകമ്മീഷൻ മേൽനോട്ട സമിതിക്ക് നിർദേശം നൽകിയ സാഹചര്യത്തിൽ ഇ പ്പോഴത്തെ ബലപ്പെടുത്തൽ ശ്ര മം മേൽനോട്ട സമിതിയെയയും കേരളത്തെയും കബളിപ്പിക്കുവാ നുള്ള നടപടിയുടെ ഭാഗമാണെ ന്ന് വ്യക്തമാണ്.

225 മെട്രിക് ടൺ സിമൻ്റും മറ്റ് നിർമാണ വസ്‌തുക്കളും തൊഴി ലാളികളെയും കൊണ്ടുപോയി ഡാമിന്റെ വിള്ളലുകൾ പുറമേ

കാണാത്തവിധം മറയ്ക്കാനാണ് തമിഴ്‌നാട് സർക്കാർ ശ്രമിക്കുന്ന ത്.

ഇതിനെതിരേ സംസ്ഥാന സ ർക്കാർ ശക്തമായ നിലപാട് എ ടുക്കണമെന്നും തമിഴ്‌നാട് നൽ കിയ അപേക്ഷ തള്ളിക്കളയണ മെന്നും സമിതി ചെയർമാൻ അ ഡ്വ. റോയി വാരികാട്ട്, ജനറൽ ക ൺവീനർ പി.ടി. ശ്രീകുമാർ, വർ ക്കിംഗ് ചെയർമാൻ ഷിബു. കെ. തമ്പി എന്നിവർ മുഖ്യമന്ത്രി, പ്ര തിപക്ഷനേതാവ്, ജലവിഭവ വ കുപ്പ് മന്ത്രി എന്നിവർക്ക് നൽകി യ നിവേദനത്തിൽ ആവശ്യപ്പെ ട്ടു.


Comment As:

Comment (0)